വിവാഹം കഴിച്ച് ഭർത്താവിനൊപ്പം ജീവിക്കാതെ ഭര്‍ത്താവിന് ഭംഗിയില്ലന്നു പറഞ്ഞ് ഭാര്യ സ്വന്തം വീട്ടിൽ പോയി എന്ന ആരോപണവുമായി ഭർത്താവ് കോടതിയിൽ പോയി.
ഛത്തീസ്ഗഡിലെ ബിലാസ്പൂർ പ്രദേശത്ത് 15 വർഷം മുമ്പ് 2007 നവംബർ 25 നാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭർത്താവിനെ കാണാൻ ഭംഗിയില്ലന്ന് പറഞ്ഞ് ഭാര്യ വീട്ടിലേക്ക് പോയി. കൂടെ ജീവിക്കാൻ ഭർത്താവ് പലതവണ ക്ഷണിച്ചിട്ടും ഭാര്യ വന്നില്ല.
കുറച്ചു ദിവസം ഭാര്യയെ കാത്തിരുന്നെങ്കിലും മനസ്സുമാറി അയാളോടൊപ്പം വന്ന് ജീവിക്കുമെന്ന് ഭർത്താവ് കരുതി. എന്നാൽ ഭാര്യ വന്നില്ല. ഇങ്ങനെ ക്ഷമ നശിച്ച ഭർത്താവ് ഭാര്യക്കെതിരെ കോടതിയിൽ കേസ് കൊടുത്തു. താൻ ഒരിക്കലും ഭാര്യയുമായി ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം അതിൽ സൂചിപ്പിച്ചിരുന്നു.
വിവാഹശേഷം ഭർത്താവുമായി ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നത് പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിച്ച ബിലാസ്പൂർ ഹൈക്കോടതി ഇവരുടെ വാദം അംഗീകരിച്ച് വിവാഹമോചനം അനുവദിച്ചത്. ഭർത്താവ് സുന്ദരനല്ലെന്ന് പറഞ്ഞ് 15 വർഷമായി ഭാര്യ താനുമായി “ശാരീരികമായി” ബന്ധമില്ലന്ന് പറഞ്ഞു ഭർത്താവ് അയച്ച കോടതി കേസ് പലരെയും ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വാർത്ത വൈറലായി പ്രചരിക്കുകയാണ്. ഇതിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക