ആൺകുട്ടികളും പെൺകുട്ടികളും പാൻറ്സ് ധരിക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്ന വിചിത്രമായ ആഘോഷം.

ആൺകുട്ടികളും പെൺകുട്ടികളും പാന്റ്സ് ധരിക്കാതെ ട്രെയിനിൽ യാത്ര ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എവിടെയാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടുള്ളത് എന്നും ഇതിന് പിന്നിലുള്ള സത്യാവസ്ഥ എന്താണ് എന്നും നമുക്കൊന്ന് നോക്കാം.
പാന്റ്സ് ഇല്ലാതെ ട്രെയിനിൽ ഒരാളെ കണ്ടാൽ നിങ്ങൾക്ക് എന്താണ് തോന്നുക? ഒരു നിമിഷം വാ പൊളിച്ചു നിൽക്കുമല്ലെ. എന്നാൽ ഈ സംഭവം നടക്കുന്നത് നമ്മുടെ കേരളത്തിലോ ഇന്ത്യയിലോ എന്നുള്ളതാണ് ആശ്വാസകരമായ മറ്റൊരു കാര്യം. എന്നാൽ ഞായറാഴ്ച ലണ്ടനിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. ഒരു കൂട്ടം ആൺകുട്ടികളും പെൺകുട്ടികളും പാൻറ് ധരിക്കാതെ ട്രെയിനിൽ കയറുകയും ഫോട്ടോക്ക് പോസ് നിൽക്കുകയും ചെയ്തു ആണ് കുട്ടികളും പെണ് കുട്ടികളും പാന്റില്ലാതെ ട്രെയിനില് കയറി. ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തുടങ്ങുകയും ചെയ്തു. ലണ്ടനിൽ മാത്രമല്ല ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത്. ലോകത്തിലെ 60 രാജ്യങ്ങളിൽ ഈയൊരു രീതി കണ്ടുവരുന്നു. യഥാർത്ഥത്തിൽ ഇംപ്രൂവ് എവരിവേർ എന്ന സംഘടന നോ പാന്റ്സ് റൈഡ് ആഘോഷിച്ചതാണ് ഇത്.

സമൂഹമാധ്യമങ്ങളിൽ പുറത്തുവന്ന വീഡിയോയിൽ ഒരു കൂട്ടംസ്ത്രീകളും പുരുഷന്മാരും പാന്റ് ധരിക്കാതെ സബ്‌വേകളിലും ട്യൂബുകളിലും സവാരി ചെയ്യുന്നതായി കാണാം. എന്നാൽ ഇവർ ഒഴികെ ബാക്കിയുള്ളവർ പതിവുപോലെ വസ്ത്രങ്ങളും ഷൂസും ധരിച്ചവരായാണ് കാണപ്പെടുന്നത്. പക്ഷേ ട്രൗസർ ധരിച്ചിട്ടില്ല. ആളുകൾ യാദൃശ്ചികമായി സബ്‌വേ ട്രെയിനുകൾ ഓടിക്കുന്നതും അവരുടെ ട്രൗസർ പതുക്കെ താഴേക്ക് വലിച്ചിടുന്നതായും ചിത്രങ്ങൾ കാണിക്കുന്നു. ഒരു റിപ്പോർട്ട് പ്രകാരം ഈ ആഘോഷത്തിൽ പങ്കെടുക്കുന്നവർ അവരുടെ ട്രൗസർ വീട്ടിൽ മറന്നുവച്ചതുപോലെ കാണിക്കണം. ‘നോ ട്രൗസർ ഡേ’യുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ട്, അമേരിക്ക, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ജർമ്മനി എന്നിവയുൾപ്പെടെ 60 രാജ്യങ്ങളിൽ ‘നോ ട്രൗസർ ഡേ’ ആഘോഷിച്ചു.

Boys and girls without pants in train
Boys and girls without pants in train

ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ വ്യത്യസ്തമായ പ്രതികരണങ്ങളാണ് ആളുകൾ നൽകിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോ കണ്ട ഒരാൾ അതിന് താഴെ ഇങ്ങനെ എഴുതി ബെർലിനിലെ തൻറെ നാളുകളെ കുറിച്ച് ഓർമ്മവരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് കൊടുംതണുപ്പിൽ ആൾക്കൂട്ടം ട്രെയിനിൽ കയറുമായിരുന്നു. കൊറോണ സമയത്ത് ആളുകൾ ഹാഫ് പാന്റും അടിവസ്ത്രവും ധരിച്ചാണ് സൂം കോളുകളിൽ പങ്കെടുത്തതെന്ന് എനിക്കറിയാമെന്ന് ഒരു ഉപയോക്താവ് എഴുതി. എന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. നോ ട്രൗസേഴ്‌സ് ഡേ എന്നാ ആഘോഷത്തെക്കുറിച്ച് ആദ്യമായാണ് ഞാൻ അറിയുന്നതെന്നും മറ്റൊരു ഉപയോക്താവും എഴുതി.

ഇരുപത് വർഷം മുമ്പാണ് ഇത്തരത്തിലൊരു പ്രചാരണം നടത്തുന്നത്. 2002-ൽ ന്യൂയോർക്കിൽ ഏഴു യുവാക്കൾ കളിച്ച ഒരു തമാശയിൽ നിന്നാണ് ഇത്തരത്തിലൊരു ആശയം ഉണ്ടായതെന്ന് പറയപ്പെടുന്നു. ഈ യുവാക്കൾ ദിവസം മുഴുവൻ പാന്റില്ലാതെ ട്രെയിനിൽ കറങ്ങി. എന്നാൽ കുറച്ച് സമയത്തിന് ശേഷം അനാദരവ് കാണിച്ചതിന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും അവർ ഉടൻ തന്നെ മോചിപ്പിക്കപ്പെട്ടു. എന്നാൽ അതിനുശേഷം ആളുകൾ എല്ലാ വർഷവും ഈയൊരു ആഘോഷത്തിൽ പങ്കെടുക്കാൻ തുടങ്ങി. ഇംപ്രൂവ് എവരിവേർ പറയുന്നത് ആളുകളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ വേണ്ടി മാത്രമാണ് ഇത് ആഘോഷിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.