മഷിനോട്ടത്തിന് വീട്ടിലെത്തിയ രണ്ടുപേർ സ്വർണ്ണവും മൊബൈൽഫോണും മോഷ്ടിച്ചു കടന്നുകളഞ്ഞു.

എറണാകുളം ജില്ലയിൽ പട്ടാപകൽ മോഷണം. കൊടുങ്ങല്ലൂർ സ്വദേശിയായ വിജയന്‍ എന്നയാളുടെ നോർത്ത് പറവൂരിലെ വീട്ടില്‍ നിന്നാണ് ഏഴു പവൻ സ്വർണ്ണവും മൊബൈൽഫോണും മോഷ്ടാക്കൾ മോഷ്ടിച്ചത്. മഷി നോക്കണമെന്ന വ്യാജേന വീട്ടിൽ വന്നവരാണ് മോഷണം നടത്തിയത്.

N.Pravur Robbery
N.Pravur Robbery

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് രണ്ടുപേർ മഷി നോക്കണം എന്ന് ആവശ്യപ്പെട്ടു വീട്ടുടമസ്ഥനായ വിജയനെ സമീപിച്ചു. തുടർന്ന് രണ്ടുപേരിൽ ഒരാൾ ഒരുതരം ദ്രാവകം വിജയൻറെ വായ തോർത്തെടുത്ത് കെട്ടിയശേഷം മണപ്പിച്ചു. ശേഷം വീട്ടിലെ സ്വർണ്ണവും വിജയൻറെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണും കവർന്നു. ഏഴേ കാൽ പവൻ ആഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും മോഷണം മുന്നേ നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.