ഇന്റര്‍പോളിന് പോലും പിടിക്കാന്‍ കഴിയാത്ത മലയാളിയായ പെണ്‍ സുകുമാരക്കുറുപ്പ്.

കുറ്റാന്വേഷണ കഥകൾ കേൾക്കുന്നത് ഇന്നും ആളുകൾക്ക് താല്പര്യമുള്ള കാര്യമാണ്. പലതരത്തിലുമുള്ള കുറ്റാന്വേഷണ കഥകളും നമ്മൾ അറിയുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഒരു പെൺ സുകുമാരക്കുറുപ്പിനെ പറ്റിയാണ് പറയാൻ പോകുന്നത്. നമ്മുടെ രാജ്യത്തെ മുഴുവൻ ഞെട്ടിപ്പിച്ച ഓമന എന്നോരു സ്ത്രീയെ പറ്റിയാണ് പറയുന്നത്. അവർ ഒരു ഡോക്ടറായിരുന്നു. ഇവരുടെ കുടുംബ ജീവിതം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പോകുന്ന സമയത്താണ് ഇവർ ഒരു കോൺട്രാക്ടറും ആയി പരിചയത്തിലാകുന്നത്. ആ പരിചയം സൗഹൃദമായി പിന്നീട് പ്രണയമായി അതിനുശേഷം പ്രണയത്തിനപ്പുറം പലതുമായി മാറി. ആ ബന്ധം മറ്റൊരുവസ്ഥയിലേക്ക് എത്തി. ചില പ്രശ്നങ്ങൾ കാരണം ഇവർക്ക് നാട്ടിൽ നിൽക്കാൻ സാധിക്കാത്ത അവസ്ഥ വരികയും ഇവർ മലേഷ്യയിലേക്ക് പോവുകയും ചെയ്യുന്നു.

Omana Edadan
Omana Edadan

എന്നാൽ മലേഷ്യയിലേക്ക് ഇവർ എത്തിയതറിഞ്ഞ് ഇവരുടെ കാമുകനായ ഈ വ്യക്തി ഇവരോട് സംസാരിക്കുകയാണ്. മലേഷ്യയിൽ എത്തിയ ഇവർ സ്വന്തം വ്യക്തിതിത്വം മറച്ചുവെച്ചാണ് അവിടെ ജോലി ചെയ്തത്. ഇയാളത് എങ്ങനെയോ മനസ്സിലാക്കുകയും, ഇവരെ വിളിച്ചു സംസാരിക്കുകയും ചെയ്തു. അപ്പോൾ ഇവരോട് ഇയാൾ പറഞ്ഞോരു വാക്ക് നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം എന്താണെന്ന് ഞാൻ മലേഷ്യൻ ഗവൺമെൻറിനെ അറിയിക്കുമെന്നതായിരുന്നു. വെറുതെ പറഞ്ഞോരു ഭീഷണി ആയിരുന്നില്ല അത്‌. തൊട്ടടുത്ത ദിവസം തന്നെ അയാൾ അത് ചെയ്യുകയും ചെയ്തു.

അവിടെയും നിൽക്കക്കള്ളിയില്ലാതെ ഇവർ തിരിച്ച് നാട്ടിലേക്ക് വരികയായിരുന്നു. എന്നാൽ വളരെയധികം പക നിറഞ്ഞമനസ്സോടെയായിരുന്നു ഇവിടെ വന്നിറങ്ങിയത്.അവിടെ വന്ന് ഇവർ നേരെ സഹോദരൻറെ വീട്ടിലേക്ക് പോകുന്നു, അവിടെ തന്റെ ബാഗുകളും മറ്റും വച്ചത്തിനു ശേഷം ഇവർ നേരെ പോകുന്നത് സർജിക്കൽ സാധനങ്ങൾ വിൽക്കുന്ന ഒരു കടയിലേക്കാണ്. അതിനുശേഷം തന്റെ സ്വന്തം പേരിൽ റയിൽവേസ്റ്റേഷനിൽ നിന്നും ഒരു ടിക്കറ്റ് എടുത്തു താൻ മറ്റൊരു യാത്രയിലാണെന്ന് കാണിക്കുന്നു. ആർക്കും യാതൊരു സംശയവും തോന്നാതിരിക്കാൻ. അതിനുശേഷം തന്റെ കാമുകനായ വ്യക്തിയെ വിളിച്ച് ഊട്ടിയിലേക്ക് വരാൻ പറയുന്നു. അവിടെ മറ്റൊരു പേരിൽ ഇവർ മുറി എടുക്കുകയും ചെയ്തു. അവിടെവച്ച് ഈ വാങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് അയാളെ ഇവർ കൊല്ലുകയാണ് ചെയ്യുന്നത്. അവസാനം പോലീസ് ഇവരെ പിടിക്കുമ്പോൾ ഇവരുടെ കയ്യിൽ ചില സ്യൂട്ട്കേസുകളുണ്ടായിരുന്നു. ആ ഈ സ്യൂട്ട്കേസുകളിൽ നിന്നും ദുർഗന്ധം വന്നിട്ടുണ്ടായിരുന്നു. അത്‌ തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പോലീസുകാർ പോലും കണ്ടത്. കഷണങ്ങളായി മുറിച്ച് ഒരു മനുഷ്യൻറെ ശരീരമായിരുന്നു അത്‌.