ചെന്നൈ നഗരത്തെ ഞെട്ടിച്ച ഒരു കേസ്.

ചെന്നൈ നഗരത്തിനെ തന്നെ ഞെട്ടിച്ച ഒരു കേസിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. വീട്ടുജോലിക്കാരോടെ കുറച്ചു മനുഷ്യത്വപരമായി ഇടപെടുന്നത് ഒരു തെറ്റാണ് എന്ന് കരുതുന്ന കൂട്ടർ ഇപ്പോഴുമുണ്ട്. അങ്ങനെയുള്ള കുറച്ച് ആളുകളെ കുറിച്ചാണ് പറയുന്നത്. 12 വയസുള്ള ഒരു പെൺകുട്ടിക്ക് സംഭവിച്ച ദാരുണാന്ത്യം. 9 വയസ്സുകാരിയായ പെൺകുട്ടിയെ വീട്ടുജോലികൾക്ക് വേണ്ടി വിടുന്നത് സ്വന്തം അച്ഛനും അമ്മയും തന്നെയായിരുന്നു.

Chennai Case
Chennai Case

ആ കുട്ടിക്ക് അത്യാവശ്യമായ വിദ്യാഭ്യാസ പോലും നൽകാതെ ആ കുട്ടിയുടെ പണത്തെ ആയിരുന്നു അവർ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ആ കുട്ടിയെ പല വീടുകളിൽ ജോലിക്ക് വിടുവാൻ അവർ തീരുമാനിച്ചു. അവർ പല സ്ഥലങ്ങളിൽ ഈ കുട്ടിയെ ജോലിക്ക് കൊണ്ടുപോയി. എത്തിയ സ്ഥലങ്ങളിൽ ആ കുട്ടിക്ക് ദോഷകരമായ അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നത്. ഈ കുട്ടി അത് പറയുകയും പിന്നീട് ഒരു വീട്ടിൽ ഈ കുട്ടിയെ ഏജന്റ് കൊണ്ടു നിർത്തുകയും ചെയ്തു. ഒരു ഭാര്യയും ഭർത്താവും മകനുമുള്ള വീട്ടിൽ ആയിരുന്നു ഈ കുട്ടിയെ കൊണ്ട് നിർത്തിയത്. അവരുടെ മകനെ നോക്കിയത് 9 വയസ്സുകാരിയായ പെൺകുട്ടിയായിരുന്നു. ഏതെങ്കിലും ഒരു അബദ്ധം കുട്ടിയുടെ ഭാഗത്തു നിന്നുണ്ടായാലും ഇവർ ഉപദ്രവിക്കുന്നത് ഈ പെൺകുട്ടിയെ ആയിരുന്നു. അവിടെ ഉണ്ടായിരുന്ന സ്ത്രീ വളരെ മോശമായി ആ പെൺകുട്ടിയോടെ പെരുമാറിയിരുന്നത്.

ഒരു പത്ത് വയസ്സുകാരിയായ കുട്ടിക്ക് ചെയ്യാൻ സാധിക്കുന്നതിലും കൂടുതൽ ജോലികൾ ആ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചു. കാലം കടന്നുപോയി. വർഷങ്ങളുടെ ഇടവേളയിൽ ആ കുട്ടിയുടെ അച്ഛൻ മരിച്ചുപോയി. ആ അവസ്ഥയിലേക്ക് ഏജന്റ് അവർക്ക് ശക്തി നൽകി കൊണ്ട് അവരോട് പറഞ്ഞു അവിടെ പിടിച്ചു നില്കാൻ. അവർക്കൊരു ഗൂഢോദ്ദേശ്യം ഉണ്ടായിരുന്നു. ആ പെൺകുട്ടിയുടെ പണം ആയിരുന്നു അവരുടെ ഉദ്ദേശം. ജോലി ചെയ്യുന്ന പണം അവരായിരുന്നു കൈകാര്യം ചെയ്തത്. എന്തെങ്കിലും കുറച്ചു പണം മാത്രമാണ് ഈ പെൺകുട്ടിക്ക് നൽകുന്നത്. വലിയ രീതിയിൽ ജോലി ചെയ്ത പെൺകുട്ടി കയ്യിൽ ഉണ്ടായിരുന്നത് തുച്ഛമായ തുക മാത്രമായിരുന്നു.

ആ സമയത്താണ് അവിടെ ഉണ്ടായിരുന്നു സ്ത്രീയുടെ അനിയത്തി കൂടി അവിടെ എത്തിയത്. അതോടെ ആ പെൺകുട്ടിയുടെ ജീവിതം വല്ലാത്തൊരു അവസ്ഥയിലേക്ക് മാറിയെന്ന് പറയുന്നത് സത്യം. ഒരു ദിവസം എന്തോ കാര്യത്തിൽ ദേഷ്യം തോന്നിയ ഇവർ ആ പെൺകുട്ടിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചു. അതോടെ ബോധരഹിതയായി പെൺകുട്ടി. ചികിത്സകൾ നൽകാൻ ശ്രമിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നീട് നടന്നത് ചെന്നൈ നഗരത്തെ തന്നെ ഞെട്ടിച്ച ചില സംഭവങ്ങളായിരുന്നു.