3 മാസം ഗര്‍ഭിണിയായ യുവതിയെ അടക്കം ചെയ്ത ശേഷം ബന്ധുക്കള്‍ മടങ്ങുന്നതിനിടെ ശവക്കുഴിയിൽ നിന്ന് നിലവിളികേട്ട് തുറന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച.

സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യമായിട്ടുള്ള ഹോണ്ടുറാസിലെ ഒരു നഗരത്തിലെ വീട്ടില്‍ വികാരാധീനമായ ഒരു സംഭവം നടന്നു. നേസി പെരസ് എന്ന പെൺകുട്ടിയെ അടക്കം ചെയ്ത ശേഷം ബന്ധുക്കള്‍ മടങ്ങുന്നതിനിടെ ശവക്കുഴിയിൽ നിന്ന് പെട്ടെന്ന് നിലവിളികൾ ഉണ്ടായി.

Neysi Perez
Neysi Perez

ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം 3 മാസം ഗർഭിണിയായ നേസി പെരസ് എന്ന 16 വയസുകാരി പെട്ടെന്ന് ഒരു ദിവസം കുളിമുറിയിൽ ബോധരഹിതയായി വീഴുകയും വീട്ടുകാർ ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ മരിച്ചതായി പ്രഖ്യാപിച്ചു. ഇതിനുശേഷം നെസിയുടെ കുടുംബം അടുത്തിടെ വിവാഹത്തിന് ധരിച്ചിരുന്ന വിവാഹ വസ്ത്രത്തിൽ അവളെ അടുത്തുള്ള ഒരു സെമിത്തേരിയിൽ അടക്കം ചെയ്തു. സംസ്‌കരിച്ച് വീട്ടിലേക്ക് മടങ്ങിയയുടനെ കല്ലറയിൽ നിന്ന് നിലവിളി കേൾക്കാൻ തുടങ്ങി.

Graveyard open
Graveyard open

താമസിയാതെ കുടുംബം നെസിയെ കല്ലറയിൽ നിന്ന് മാറ്റി വീണ്ടും ഡോക്ടറുടെ അടുത്ത് എത്തിച്ചെങ്കിലും വീണ്ടും അവർ മരിച്ചുവെന്ന് പറഞ്ഞു. നെസിയെ ശവക്കുഴിയിൽ നിന്ന് പുറത്തെടുക്കുമ്പോൾ ശരീരം ചൂടുള്ളതായും ശവപ്പെട്ടിയിലെ ഗ്ലാസ് വിൻഡോ തകർത്തതായും വിരൽത്തുമ്പിൽ മുറിവേറ്റതായും ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. നെസിയുടെ കുടുംബം വിശ്വസിക്കുന്നത് നേസി ഇതിനുമുമ്പ് മരിച്ചിട്ടില്ല. ബോധരഹിതനായി ശവകുടീരത്തിൽ അടക്കം ചെയ്ത ശേഷം മരിച്ചു എന്നാണ്.

Neysi Perez
Neysi Perez

നോസിയുടെ ഭര്‍ത്താവ് റൂഡി ഗോൺസാലസ് ഒരു പ്രമുഖ വാര്‍ത്താ ചാനലില്‍ പറഞ്ഞു: “ഞാൻ അവളുടെ ശവക്കുഴിയിൽ കൈ വച്ചപ്പോൾ ഉള്ളിൽ ശബ്ദം മുഴങ്ങുന്നത് ഞാൻ കേട്ടു, അവൾ സഹായത്തിനായി നിലവിളിക്കുകയായിരുന്നു അത്.”