കുറുപ്പിനെ പോലും വെല്ലുന്ന തട്ടിപ്പ് നടത്തിയ വ്യക്തി.

സുകുമാരക്കുറുപ്പ് കേരളം കണ്ട എക്കാലത്തെയും വലിയ തട്ടിപ്പുകാരൻ ആണെന്ന് പറഞ്ഞാലും തെറ്റില്ല. കേരളക്കരയെ മുഴുവൻ ഞെട്ടിച്ച ഒരു തട്ടിപ്പുകാരൻ ആൾമാറാട്ടത്തിൽ പേര് ആളുകളെല്ലാം മൂക്കത്ത് വിരൽ വെച്ചത് ഒരുപക്ഷേ സുകുമാരക്കുറുപ്പിന്റെ കഥ കേട്ട് ആയിരിക്കും. എന്നാൽ കുറുപ്പിനെ പോലും വെല്ലുന്ന തട്ടിപ്പ് നടത്തിയ വ്യക്തിയുണ്ട്. അങ്ങ് വിദേശരാജ്യത്ത്. അദ്ദേഹത്തെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുവാൻ മറക്കരുത്.

കടലിൽ മത്സ്യബന്ധനത്തിന് പോയ ഒരുപറ്റം ആളുകൾ വലയെറിഞ്ഞപ്പോൾ അവർക്ക് വലയിൽ കുടുങ്ങിയത് എന്താണെന്ന് അറിയില്ല, പക്ഷേ നല്ല ഭാരമുണ്ടായിരുന്നു. രണ്ടുപേർ ഒരുമിച്ച് വലിച്ചിട്ടും വലിക്കാൻ സാധിക്കുന്നില്ല. അതോടെ അവർക്ക് സന്തോഷം തോന്നി, വലയിൽ ഒരുപാട് മീൻ കുടുങ്ങിയിട്ടുണ്ട് എന്നും, ഇന്നത്തെ കച്ചവടം പൊടിപൊടിക്കും എന്നും സ്വാഭാവികമായി അവർ വിശ്വസിച്ചു. എന്നാൽ വലയിൽ കുടുങ്ങിയത് മീൻ ആയിരുന്നില്ല, കപ്പലിന് ഉള്ളിലേക്ക് വല അടിച്ചപ്പോൾ അഴുകി തുടങ്ങിയ ഒരു ശവശരീരം ആയിരുന്നു അത്. സ്വാഭാവികമായും മത്സ്യബന്ധനകാർക്ക് ഭയം തോന്നി. അവർ ഒരുവിധത്തിൽ കപ്പൽ കരയിലെത്തിച്ചു, ശേഷം പൊലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ശരീരം ഏകദേശം നന്നായി അഴുകി പോയിരുന്നു.

മുഖമൊന്നു കാണുവാൻ പോലും സാധിക്കുന്നില്ല. പക്ഷേ ഒരു തെളിവും അവശേഷിപ്പിക്കാതെ ഈശ്വരൻ പോകില്ല എന്ന് പറയുന്നതുപോലെ, അയാളുടെ കൈകളിൽ ഒരു റോളക്സ് വാച്ച് കണ്ടിരുന്നു. ഈയൊരു വാച്ച് മാത്രമായിരുന്നു അയാൾക്ക് വേണ്ടിയുള്ള ഒരു തെളിവായി പറയാൻ സാധിക്കുന്നത്.. അവസാനം ഇയാളുടെ കയ്യിൽ ഉള്ള ഈ റോളക്സ് വാച്ച് ഉപയോഗിച്ച് ഇദ്ദേഹത്തെ എങ്ങനെയെങ്കിലും കാണാൻ സാധിക്കുമോ എന്ന് പോലീസുകാർ തിരഞ്ഞു. അങ്ങനെ ഈ വാച്ചിന്റെ സർവീസ് സെൻററിലേക്ക് വരെ എത്തി. അവിടെനിന്നും അവർക്ക് ലഭിച്ചത് നിരാശയായിരുന്നു. പക്ഷേ അവർ ഒരു കാര്യം പറഞ്ഞു ഈ വാച്ച് ആറുമാസം കൂടുമ്പോൾ സർവീസ് ചെയ്യുന്നതാണ്. അതുകൊണ്ട് ഈ വാച്ചിന്റെ യഥാർത്ഥ ഷോറൂമിൽ തിരക്കുകയാണെങ്കിൽ തീർച്ചയായും ഇതിന്റെ ഉടമയെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും എന്ന്.

അത് ഒരു നിർണായകമായ അറിവ് തന്നെയായിരുന്നു. അങ്ങനെ ഇതിൻറെ യഥാർത്ഥ ഉടമസ്ഥൻ ആരാണെന്ന് മനസ്സിലാക്കിയ ശേഷം അയാളുടെ വീട്ടിലേക്ക് ചെന്നു. അയാളുടെ വീട്ടിലേക്ക് ചെന്ന് ഇത് ഈ ആളുടെ വീടല്ലേ എന്ന് ചോദിച്ചു. എന്നാൽ അവിടെ നിന്നും ലഭിച്ച മറുപടി പോലീസുകാരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു, ” ഞാനാണ് ആ മനുഷ്യൻ എന്താണ് കാര്യം എന്ന് അയാൾ ചോദിച്ചു.? ഒരു നിമിഷം എന്ത് മറുപടി പറയണമെന്നറിയാതെ പോലീസുകാരും ഞെട്ടി. പിന്നെ അവസാനം സംഭവിച്ച വിവരങ്ങളെല്ലാം അയാളോടെ പോലീസുകാർ പറഞ്ഞു. എന്നാൽ എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നായിരുന്നു അയാളുടെ മറുപടി. വീണ്ടും പോലീസുകാർ ഇരുട്ടിൽ തപ്പാൻ തുടങ്ങി.

അവസാനം വെറുതെ ഒരു സംശയത്തിന്റെ പേരിൽ പോലീസുകാർ ചുറ്റുമുള്ള അയൽക്കാരോടൊക്കെ വിവരം തിരക്കി.