തമിഴ്‌നാടിന്റെ പ്രിയ സീരിയല്‍ നടിക്ക് സംഭവിച്ചത്.

തമിഴ്നാടിനെ തന്നെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ഒരു മരണത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ആദ്യം ആത്മഹത്യയായിരുന്നു എങ്കിലും പിന്നീട് കൊലപാതകമാണെന്ന് കൂടുതലാളുകളും ഉറച്ചു പറഞ്ഞ ഒരു സംഭവത്തെ കുറിച്ചാണ് പറയുന്നത്. അവിടെയുള്ള ഒരു നടിയുടെ മരണമായിരുന്നു. എന്താണ് ശരിക്കും തമിഴ്നാടിന്റെ പ്രിയപ്പെട്ട സീരിയൽ നടിക്ക് സംഭവിച്ചത് ഇപ്പോഴും അറിയില്ല. ഇവർ ഒരു ദിവസം ആത്മഹത്യ ചെയ്തുവെന്ന് വാർത്തയാണ് പുറം ലോകമറിയുന്നത്.

Actress Chaithu
Actress Chaithu

എന്തുകൊണ്ടാണ് ഈ പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. ചിത്ര എന്നായിരുന്നു ഇവരുടെ പേര്. അതിനുശേഷം പല തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇവർ ഒരാളുമായി പ്രണയത്തിലാണെന്ന് മറ്റാരുമറിയാതെ വിവാഹം കഴിഞ്ഞുവെന്നും ഒക്കെ ആയിരുന്നു ആദ്യം വന്ന വാർത്ത. അത് സമ്മതിച്ചുകൊണ്ടുതന്നെ ഇവരുടെ പങ്കാളിയായ വ്യക്തിയും രംഗത്ത് വന്നു. അയാളായിരുന്നു ഇവരുടെ മരണത്തിന്റെ കാരണം എന്ന് ഉയർന്നു കേട്ടിരുന്നു. അയാൾ കാരണമാണ് ഇവർ മരിച്ചത് എന്ന് കൂടുതലാളുകളും ഉറച്ചു വിശ്വസിച്ചു.

അതല്ല സത്യം എന്ന് അയാൾ തുറന്നു പറഞ്ഞു. ഒരു ഗ്യാങ്ങാണ് ഈ നടിയുടെ മരണത്തിന് പിന്നിലെന്നായിരുന്നു അയാൾ പറഞ്ഞത്. അവർ എന്തിനാണ് ഈ നടിയുടെ പിന്നാലെ കൂടിയതെന്നോ എന്ത് ലാഭമായിരുന്നു ഇവരെ കൊന്നിട്ട് അവർക്ക് ലഭിക്കാൻ ഉണ്ടായിരുന്നതെന്നൊന്നും തന്നെ അയാൾ പറയുകയും ചെയ്തിരുന്നില്ല. ഇയാളുടെ വസ്തുതകളിൽ ഒക്കെ ഒരു പൊരുത്തക്കേട് ആളുകൾക്ക് മനസ്സിലാക്കിയിരുന്നു.

എങ്കിലും ഇയാൾ പറഞ്ഞ ഒരു കാര്യം ഈ പെൺകുട്ടിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് എന്നാണ്. പല ആളുകളും ഈ പെൺകുട്ടിയെ ഉപദ്രവിച്ചിട്ട് ഉണ്ടായിരുന്നു. അതിലൊക്കെ മനംനൊന്തായിരിക്കും ഈ പെൺകുട്ടി മരിച്ചത് എന്നും പറഞ്ഞു. അതോടൊപ്പം അവിടെ ഉണ്ടായിരുന്ന ഒരു പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ പേരും ഈ മനുഷ്യൻ പറഞ്ഞു. ഈ പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്.

എന്നാൽ അവിടെയുള്ള മാധ്യമങ്ങളെല്ലാം ആ രാഷ്ട്രീയ നേതാവിനോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ എനിക്ക് ഇതിൽ ഒന്നും പ്രതികരിക്കാൻ ഇല്ലയെന്നും തനിക്ക് ആരെയും ഭയമില്ലന്നും, താൻ ഭയക്കേണ്ട ആവശ്യം വരുന്നില്ലന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം തനിക്ക് ആരെയെങ്കിലും ഭയന്നാൽ മതി. ഇല്ലാത്തപക്ഷം താൻ ആരെയും പേടിക്കേണ്ട ആവശ്യമില്ല.